തൃശൂർ: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനത്തിൽ തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടതു പാർട്ടിയെന്നു പുതിയ അധ്യക്ഷൻ ഒ.ജെ. ജനീഷ്. കഴിഞ്ഞദിവസംതന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു.
എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതു നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിൽ അസ്വാഭാവികത തോന്നുന്നില്ലെന്നും ജനീഷ് പറഞ്ഞു. ധാർമികതയുടെ ഭാഗമായിട്ടാണു രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്ഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജിവച്ചത്.
അടുത്ത പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പുചർച്ചകൾക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. അബിൻ സാധാരണ ഗതിയിൽ മാധ്യമങ്ങളെ കാണുന്ന ആളാണ്. അബിൻ വർക്കി പ്രോമിനന്റായ ചെറുപ്പക്കാരനാണ്. സഹപ്രവർത്തകരുടെ പാർട്ടിക്കൂറിൽ തനിക്ക് അവിശ്വാസമില്ലെന്നും സംഘടനാ കേന്ദ്രീകൃതമായ പ്രവർത്തനമായിരിക്കും നടത്തുകയെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം: നിലമ്പുരിലെ എൽഡിഎഫ് സ്ഥാനാർഥി ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മത്സരത്തിന്റെ കടുപ്പവും മത്സരത്തിന്റെ ശേഷിയും സ്ഥാനാർഥിയുടെ വലിപ്പവും […]
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പ്രവർത്തകരെ സ്ഥലത്തു നിന്നും […]
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25) ആണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. കേരള- കർണാടക […]