തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനത്തിൽ തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടതു പാർട്ടിയെന്നു പുതിയ അധ്യക്ഷൻ ഒ.ജെ. ജനീഷ്. കഴിഞ്ഞദിവസംതന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു.
എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതു നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിൽ അസ്വാഭാവികത തോന്നുന്നില്ലെന്നും ജനീഷ് പറഞ്ഞു. ധാർമികതയുടെ ഭാഗമായിട്ടാണു രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജിവച്ചത്.
അടുത്ത പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പുചർച്ചകൾക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. അബിൻ സാധാരണ ഗതിയിൽ മാധ്യമങ്ങളെ കാണുന്ന ആളാണ്. അബിൻ വർക്കി പ്രോമിനന്റായ ചെറുപ്പക്കാരനാണ്. സഹപ്രവർത്തകരുടെ പാർട്ടിക്കൂറിൽ തനിക്ക് അവിശ്വാസമില്ലെന്നും സംഘടനാ കേന്ദ്രീകൃതമായ പ്രവർത്തനമായിരിക്കും നടത്തുകയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അനുബന്ധ വാർത്തകൾ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിച്ചേക്കുമെന്ന് സൂചന. വ്യാഴാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് […]
കോഴിക്കോട്: പി.വി. അൻവറിനെ ചേർത്ത് നിർത്തണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്ന ആളാണ് അൻവറെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ […]
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹര്‍ജി. സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാണ് ആവശ്യം. കാസര്‍ഗോഡ് സ്വദേശിയായ അഡ്വ.ഷുക്കൂര്‍ ആണ് കോടതിയെ […]