തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിലെ സർക്കാർ തീരുമാനത്തിനു പിന്നാലെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു.
ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ചയിൽ കർദിനാളിനെ അറിയിച്ചു. പട്ടം ബിഷപ് ഹൗസിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കർദിനാൾ, സർക്കാർ നൽകിയ ഉറപ്പ് 16000 ത്തോളം അധ്യാപകർക്കുൾപ്പെടെ ആശ്വാസം പകരുന്ന നടപടിയാണിതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അനുബന്ധ വാർത്തകൾ
കൊച്ചി: വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പിഴയടയ്ക്കണമെന്ന നിര്‍ദേശത്തോടെ തള്ളി. സര്‍ക്കാരില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ടു കാസര്‍ഗോഡ് സ്വദേശിയായ അഡ്വ. സി. […]
തിരുവനന്തപുരം: അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിൽ ആർക്കുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അൻവറിന്റെ വികാരത്തെ മാനിക്കണമെന്ന് തന്നെയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. വിഷയത്തിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. കമ്മ്യൂണിക്കേഷൻ […]
കോഴിക്കോട്: തീപിടിച്ച കപ്പലിൽ നിന്നും 50 കണ്ടെയ്നർ കടലിൽ വീണതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. 40 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് തീപിടുത്തമുണ്ടായത് എന്നതിന്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. രക്ഷാദൗത്യം നടന്നു കൊണ്ടിരിക്കുന്നതായും […]