ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ഇസ്രേലി യുദ്ധവിമാനങ്ങളുടെ നിരന്തര ബോംബിംഗിൽ പ്രത്യാക്രമണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചുകൊണ്ടാണ് ഇറാൻ ഇന്നലെ ഇസ്രയേലിലേക്കു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. ഇറാന്റെ ശക്തി ക്ഷയിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയുണ്ടായ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഏതാണ്ട് 30 […]
കയ്റോ: ഗാസയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 109 ലോറി ഭക്ഷണവസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. തെക്കൻ ഗാസയിൽ ഇസ്രേലി നിയന്ത്രണത്തിലുള്ള കെറം ഷാലോം അതിർത്തി വഴി വന്ന ലോറികളെ മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചത്. ഗ്രനേഡ് […]
ടെഹ്റാൻ: ഇസ്രയേലിനൊപ്പം യുദ്ധത്തിൽ പങ്കുചേർന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൂതാട്ടം നടത്തുകയാണെന്ന് ഇറാൻ. അമേരിക്കൻ നടപടിയുടെ പശ്ചാത്തലത്തിൽ ഇറാന്റെ പ്രത്യാക്രമണ ലക്ഷ്യങ്ങൾ വിപുലമായെന്നും ഇറേനിയൻ സെൻട്രൽ മിലിറ്ററി ഹെഡ്ക്വാട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഖാരി […]