ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.
അനുബന്ധ വാർത്തകൾ
വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് അറിയിച്ച് അമേരിക്ക. “ഞങ്ങൾ ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ നേതാവായി മുഹമ്മദ് യൂനസിനെ നിയമിച്ചത് ഞങ്ങൾ വ്യക്തമായി കണ്ടു.” […]
വത്തിക്കാൻ: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു പിന്നാലെ ഹമാസ് ഭീകരർ മാസങ്ങളോളം ബന്ദികളാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇസ്രയേൽ പൗരന്മാർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ നടന്ന കൂടിക്കാഴ്ചയിൽ പത്തു സ്ത്രീകളും […]
ടെഹ്റാൻ: ഹനിയയെ വധിച്ചതിൽ ഇസ്രയേൽ ദുഃഖിക്കേണ്ടിവരുമെന്ന് ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ. ഇറാന്റെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കും. ഹനിയയുടെ മരണത്തിൽ പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ കടമയാണെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് […]