വിയന്ന: ഇസ്രേലി സേന ആക്രമണം ആരംഭിച്ച വെള്ളിയാഴ്ചയ്ക്കു ശേഷം ഇറാന്റെ ആണവകേന്ദ്രങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി ഇന്നലെ അറിയിച്ചു. ആണവ കേന്ദ്രങ്ങൾ വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേൽ അവകാശപ്പെടുന്നതിനിടെയാണ് ഗ്രോസിയുടെ അറിയിപ്പുണ്ടായത്.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ നതാൻസിലെയും ഫോർഡോയിലെയും യുറേനിയനം സന്പുഷ്ടീകരണ പ്ലാന്റുകളിൽ നാശമുണ്ടായി. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന ഇറാന്റെ പ്രധാന കേന്ദ്രം നതാൻസിലാണ്. ഇവിടെ ഭൂമിക്കു മുകളിലുള്ള കെട്ടിടങ്ങളിൽ നാശമുണ്ടായി.
യുറേനിയം സന്പുഷ്ടീകരിക്കാനുള്ള ഉപകരണങ്ങൾ നശിച്ചിരിക്കാമെന്നാണ് അനുമാനം. എന്നാൽ നതാൻസിലെ ഭൂഗർഭ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വന്പൻ പ്ലാന്റിൽ നാശമുണ്ടായിട്ടില്ലെന്നാണ് ഗ്രോസി പറഞ്ഞത്.