ഒട്ടാവ: പശ്ചിമേഷ്യൻ മേഖലയിലെ ഭീകരതയുടെയും അസ്ഥിരതയുടെയും പ്രധാന ഉറവിടം ഇറാനാണെന്ന് ജി-7 ഉച്ചകോടി. കാനഡയില്‍ ചേര്‍ന്ന ജി-7 ഉച്ചകോടി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു.
ഗാസയിലെ വെടിനിർത്തൽ നടപ്പാക്കണമെന്നും പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടെങ്കിലും ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ആഹ്വാനം നൽകാതിരുന്നതു ശ്രദ്ധേയമായി.
ഇസ്രയേലിന് സ്വയംപ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ഇറാന് ആണവായുധം കൈവശംവയ്ക്കാനുള്ള അവകാശമില്ലെന്നും ജി-7 സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ഇറാൻ-ഇസ്രയേൽ പ്രതിസന്ധി പരിഹരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.
എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന് തയാറാകണം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു.