ടെൽ അവീവ്: ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ. ടെഹ്റാൻ ഇനി സുരക്ഷിതമല്ലെന്നും യുദ്ധവിമാനങ്ങൾക്ക് അവിടെ അനായാസം ആക്രമണം നടത്താനാകുമെന്നും ഇസ്രേലി സേന പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണങ്ങിളൂടെ ടെഹ്റാനിക്കു പാത ഒരുക്കിയെന്നാണ് ഇസ്രേലി സേനാ മേധാവി ഇയാൽ സമീറും വ്യോമസേനാ തലവൻ തോമർ ബാറും ഇന്നലെ രാവിലെ അറിയിച്ചത്.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണത്തിൽ 70 യുദ്ധവിമാനങ്ങൾ പങ്കെടുത്തുവെന്നും ടെഹ്റാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അടക്കം 40 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും ഇസ്രേലി സേനാ വക്താവ് എഫി ഡെഫ്രിൻ പറഞ്ഞു.
ഇസ്രേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും സുഗമമായി രണ്ടര മണിക്കൂർ ടെഹ്റാനു മുകിളൂടെ പറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.