അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാർ. അന്‍പതിലധികം യുകെ പൗരന്മാരും ഏഴ് പോർച്ചുഗീസുകാരും ഒരു കാനഡ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.
യാത്രക്കാരിൽ എട്ട് കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നെന്നാണ് വിവരം. മലയാളികളായ രണ്ട് പേരും അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നെന്നാണ് സൂചന.
അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.