കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലായ വാൻഹായ് 503 ൽ നിന്നും രക്ഷിച്ച ക്യാപ്റ്റൻ ഉൾപ്പടെ 18 ജീവനക്കാരെയും മംഗളൂരുവിലെത്തിച്ചു.
അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ചൈനീസ് പൗരന്മാരും ഒരു തായ്വാൻ പൗരനുമാണ് ആശുപത്രിയിലുള്ളത്.
നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലാണ് ഇവരെ കടലിൽ നിന്നും കരയിലെത്തിച്ചത്. കാണാതായ നാലു ജീവനക്കാർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിലായ കപ്പൽ പൂർണമായും കത്തിയെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പൽ കൂടി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം, തീപിടിച്ച ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ തീരത്ത് അടിയാനുള്ള സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു.
കണ്ടെയ്നറുകൾ കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്നും കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്ന് തീരമേഖലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.