വിളക്കന്നൂർ: ദിവ്യകാരുണ്യ ആരാധനയുടെ ഇന്ത്യയിലെ തീർഥാടന കേന്ദ്രമായ വിളക്കന്നൂർ മാറിയെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി.
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയശേഷം പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ഭാരത കത്തോലിക്ക സഭയുടെ വിശ്വാസത്തിന്റെ വളർച്ചയ്ക്കു വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം ഇടയാക്കും. ഈശോമിശിഹായുടെ തിരുവോസ്തിയിലെ സാന്നിധ്യമാണ് അടയാളമായി വന്നിരിക്കുന്നത്. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം ദിവ്യകാരുണ്യത്തിലുള്ള ഈശോയാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.